Skip to main content

Posts

Showing posts from May, 2012

ആളിക്കത്തല്‍

ജീവിതമാകുന്ന രണ്ടുവര കോപ്പി ബുക്കില്‍ ദിവസങ്ങള്‍ കൊണ്ടെഴുതുമ്പോള്‍ സന്തോഷത്തില്‍ അക്ഷരങ്ങള്‍ വടിവൊത്തതാകുന്നു . സങ്കടത്തില്‍ കൈവിറയലാല്‍ അക്ഷരങ്ങള്‍ക്ക് സ്ഥിരത നഷ്ടമാകുന്നു . ജീവിതം മുന്നോട്ട് നീങ്ങുമ്പോള്‍ പേജുകള്‍ മറിയുമ്പോള്‍ മറിയാത്ത പേജുകള്‍ ശക്തിയായ് മറിയ്ക്കുമ്പോള്‍ ജീവിതത്തിന് മുറിവേല്‍ക്കുന്നു . ആ മുറിവില്‍ നിന്ന് വാര്‍ന്നൊഴുകുന്ന രക്ത നിറമുള്ള കണ്ണീരാണ് മനസ്സ് മരവിപ്പിയ്ക്കുന്ന ഇഞ്ചക്ഷന്‍ . മറിച്ചിട്ടും മറിയാത്തവയെ ഉമിനീരാല്‍ തട്ടിമാറ്റുമ്പോള്‍ തട്ടിമാറ്റിയ പേജിലെ തെറ്റുകള്‍ തിരുത്താന്‍ അദ്ധ്യാപകന്റെ കയ്യില്‍ക്കൊടുക്കാന്‍ നാം മറന്നിട്ടുണ്ടാകും . ആ തെറ്റിന് നിസ്സാര വില നല്‍കി മുന്നോട്ട് പോകുമ്പോള്‍ നിറം മങ്ങിയ പേജുകള്‍ കൂടുന്നു . ഈ പേജുകള്‍ വിട്ട് അടുത്ത പേജുകാണുവാനുള്ള വെമ്പല്‍ കയ്യക്ഷരം വലുതാക്കുവാനും പ്രേരിപ്പിയ്ക്കുന്നു . അങ്ങനെ ജീവിതത്തിന് വേഗതയേറുന്നു . തണുത്ത വെള്ളം ചൂടായപ്പോള്‍ ഇറങ്ങിപ്പോകാന്‍ കഴിയാത്ത തവളയായ് നാം ചിത്രീകരിക്കപ്പെടു

മഴച്ചില്ലുകള്‍

മഴ !!! എത്ര സുന്ദരമായ പദം . മഴ എന്ന പ്രതിഭാസമൊന്നുകൊണ്ട് മാത്രം ഞാനേറെ സ്നേഹിയ്ക്കുന്നു പലതിനെയും . പക്ഷേ ! പ്രകൃതിയുടെ പരീക്ഷയില്‍ പ്രാഥമിക ഘട്ടം പോലും ജയിയ്ക്കാനാകാത്ത തലമുറയ്ക്കായ് പാടുന്നു ഞങ്ങളുടെ കാലത്തുണ്ടായി ഇന്ന് കാലം തെറ്റി വെറുതെ പെയ്തു പോകുന്ന ഒരു പ്രതിഭാസത്തെപ്പറ്റി ...  ആ മഴ പറഞ്ഞ കഥകളെപ്പറ്റി ഒരോര്‍മ്മ... അന്ന് ക്ലാസ്സിലെ ഓട് പൊട്ടിച്ച് എന്റെ കയ്യിലേയ്ക്ക് തുടുതുടെ വീണ മഴത്തുള്ളി പറഞ്ഞ കളിമഴക്കഥ ... കൈത്തോട്ടില്‍ ആനന്ദത്തിന്റെ സ്വാതന്ത്ര്യ ഗാനങ്ങള്‍ പാടി മീനുകള്‍ ഞങ്ങള്‍ക്ക് പകര്‍ന്നുതന്ന സ്വാതന്ത്ര്യത്തിന്റെ ഗാനമഴ ... സ്ക്കൂള്‍ വിട്ട് വരവെ ഞാന്‍ കുട മറന്ന അവസരം നോക്കി എന്നെ അടിമുടി കഴുകിത്തണുപ്പിച്ച കുസൃതിമഴ ... കയ്യിലുണ്ടായിരുന്ന കുടകമഴ്ത്തിയും കാറ്റ് വീശിയതായ് ഭാവിച്ച് അത്  താഴെ വീഴ്ത്തിയിയും കണ്ണിലെ വെള്ളം ശുദ്ധീകരിച്ച ചാറ്റല്‍മഴ ...   മഴ തോര്‍ന്നപ്പോള്‍ നെല്ലിമരം പിടിച്ചു നിര്‍ത്തിയ മഴത്തുള്ളികളെല്ലാം ചേര്‍ന്നെനിയ്ക്കായ് പെയ്ത രണ്ടാംമഴ ... കയ്യാലയില്‍ പടര്‍ന്ന പന്തലിച്ച കണ്ണീര്‍ത്തുള്ളിക്കുടങ്ങളെ മത്സരിച്ച് പറിച്ചപ്പോള

തിരിച്ചറിവിന്റെ കാലത്തെ ലോകം

ഈ പോസ്റ്റ് എന്ത് ടൈപ്പാണെന്നെനിയ്ക്കറിയില്ല !!! എനിക്ക് ചുറ്റുമുള്ള ചിലരെന്നെ എങ്ങനെ നോക്കിക്കാണുന്നുവെന്ന് ഞാന്‍ മനസ്സില്‍ കണ്ടു . അതില്‍ കുറെ ദുഃഖിച്ചു . പിന്നെ ഞാനാരാണെന്ന് ഞാനെഴുതി . ഇവ രണ്ടും തമ്മിലുള്ള സംഘട്ടനത്തില്‍ എന്റെ ജയമാണീ പോസ്റ്റ് ...              എന്റെ ശരികള്‍ - മറ്റുളളവരുടെ തെറ്റുകള്‍          ക്ലാസ്സുകള്‍ എല്ലാവര്‍ക്കും തുല്യത കല്‍പ്പിച്ചപ്പോഴും ഞാന്‍ ചില വിഷയങ്ങളെ ആരുമറിയാതെ ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നു . ഞാനാക്കാര്യം ആരോടും പറഞ്ഞതുമില്ല . ആ കാലത്ത് എല്ലാ വിഷയങ്ങളെയും ഒരുപോലെ സ്നേഹിച്ചില്ല എന്നതാണ് എന്റെ  തെറ്റത്രേ!           അപായം വരുമ്പോള്‍ ചിലര്‍ എല്ലാ വിഷയങ്ങളെയുമെടുത്ത് രക്ഷയ്ക്കായോടുമ്പോള്‍ ഞാന്‍ ചില വിഷയങ്ങള്‍ക്ക് തണുക്കുവാതിരിയ്ക്കാന്‍ കമ്പിളിയും , വിശക്കുവാതിരിയ്ക്കാന്‍ ഭക്ഷണവും നല്‍കി . അപ്പോഴും ആഹാരം കിട്ടാത്തവരെന്നോടൊന്നും പറഞ്ഞില്ല . പറഞ്ഞിരുന്നെങ്കിലും അത് എന്റെ കുറിയ മനസ്സ് അത് സാധ്യമാകുമായിരു ന്നില്ലെന്നു ചിലര്‍. എല്ലാ വിഷയങ്ങളെയും ഒരുപോലെ സ്നേഹിയ്ക്കാത്തതുകൊണ്ടാണ് ഒരു കാലം കഴിഞ്ഞപ്പോള്‍ പേപ്പറുകളില്‍ ക

ഒരു മാഷിന്.. (സഹതാപപൂര്‍വ്വം)

മണ്ണില്‍ ചവിട്ടാന്‍ തുടങ്ങിയ പതിനഞ്ചു വര്‍ഷങ്ങള്‍... സാന്നിധ്യമറിയിച്ചു ഞാന്‍ പഠിച്ച  പത്തോളം സ്കൂളുകള്‍... എന്നെയറിഞ്ഞ ഞാനറിഞ്ഞ വിരലിലെണ്ണാന്‍ മാത്രമുള്ള അധ്യാപകര്‍... എന്നെ തിരിച്ചറിഞ്ഞ ഞാന്‍  സ്നേഹിച്ച കൂട്ടുകാര്‍... ഓര്‍മയുടെ നനുത്ത സ്പര്‍ശം ഓരോ മഴക്കാലം നല്‍കുമ്പോള്‍ പത്താം  ക്ലാസ്സിലെ രണ്ടു മഴക്കാല മാസങ്ങളില്‍ ഞാനനുഭവിച്ച നീറുന്ന ഓര്‍മകളുടെ കനലെരിയുകയാണ് ,ടുഷന്‍  സാറിനായുള്ള  ഒരു തുറന്ന കത്തിലൂടെ... ബഹുമാനപ്പെട്ട സാര്‍ , 2011-2012 അധ്യയന വര്‍ഷത്തില്‍ " സെന്റര്‍ ഫോര്‍ എസ് എസ് എല്‍ സി " എന്ന താങ്കളുടെ ട്യൂഷന്‍ ക്ലാസ്സില്‍ രണ്ട് മാസത്തോളം പഠിയ്ക്കേണ്ടി വന്ന നിര്‍ഭാഗ്യവതിയായ വിദ്യാര്‍ത്ഥിനിയാണ് ഞാന്‍ . ഈ കത്തെഴുതുന്നത് ചില കാര്യങ്ങള്‍ താങ്കളെ ഓര്‍മ്മിപ്പിക്കുന്നതിന് വേണ്ടിയാണ് . ഈ കത്തുകൊണ്ട് താങ്കളുടെ ജീവിത്തതില്‍ മാറ്റം വന്ന് കാണുവാനും ഞാന്‍ ആഗ്രഹിയ്ക്കുന്നു .2012 ജൂണ്‍ മാസം താങ്കളുടെ നനയുന്ന ട്യൂഷന്‍ ക്ലാസ്സില്‍ വന്ന അന്നുമുതല്‍ ചെവി , കണ്ണ് , മൂക്ക് , നാക്ക് , തൊലി തുടങ്ങിയ ഇന്ദ്രിയങ്ങളിലെല്ലാമുണ്ടായിരുന്ന എന്റെ ചോരത്തിളപ്പും പ്രതികരണ ശേഷിയും ഉറഞ്ഞുപോയി