Skip to main content

Posts

Showing posts from 2011

കലണ്ടറിന്റെ തിരിഞ്ഞു നോട്ടം ! അഥവാ കലണ്ടറിലേക്കുള്ള തിരഞ്ഞു നോട്ടം!

ആണിയില്‍ ആടി ആടി ഒരു വര്‍ഷം... പഴമയുടെ പാഴ്പ്പാടുകള്‍ ഉണ്ട് കാണാന്‍... പാല്‍ കണക്കും   പത്ര  കണക്കും മാത്രമല്ല    അടിക്കടി നമ്മെ പേടിപ്പിച്ചു ഹൈ  ജമ്പ് ചാടുന്ന ഗ്യാസിന്റെ ഉയര കണക്കും, ഒരു മാസികയില്‍ എന്ന പോലെ എല്ലാ മാസവും... എഴുത്ത് കുത്തിന്റെ     തോന്ന്യാക്ഷരങ്ങള്‍ തെമ്മാടിത്തം കാണിക്കുമ്പോഴും, ചോന്നക്ഷരങ്ങളെ സ്നേഹിക്കുന്ന ബാല  മനസ്സുകള്‍...   സൂചി കുത്തി ചിലര്‍ അരികു പിന്നിച്ചപ്പോഴും മാസം തികയാതെ മാറ്റില്ലെന്ന വാശി തന്നെ... ഒടുവിലിതാ  നിന്റെ മാറ്റത്തിനുള്ള സമയമായി... പുത്തന്‍ കവറിനുള്ളിലെ   കലണ്ടര്‍ ആണിയിലേക്ക് ചേക്കേറി ... ഒപ്പം പഴമയുടെ ചങ്ങായി പുതിയ പുറം ചട്ടയായി...

എന്റെ ഇന്ത്യ നിന്റെയും

ഞാനും നീയും പഠിക്കുന്നത്  ഒന്നാണെങ്കിലും, നിന്റെ പഠനത്തിനു നിലവാരം കൂടുതല്‍ ആണെന്ന് കേട്ടിട്ടുണ്ട്. ഉത്തരങ്ങള്‍ ഒന്നായിരുന്നു എങ്കിലും ഞാനും നീയും എത്തുന്ന വഴി ഭിന്നമായിരുന്നു... നിന്റെ പഠിപ്പിന്റെ രീതി അതിഥികളെ  മാത്രം സ്വീകരിച്ചുകൊണ്ടായിരുന്നു എങ്കില്‍ എന്റെ പഠനം അമ്മയെക്കൂടി  ഓര്‍ത്തു കൊണ്ടായിരുന്നു... എങ്കിലും ഞാനും നീയും വരച്ച ഇന്ത്യക്ക് ഏതാണ്ട്  ഒരേ രൂപം തന്നെയായിരുന്നു...

വിധി കര്‍ത്താവിനു മുന്നില്‍ വിധിക്കായി കേഴുന്നവര്‍

             അമ്മയുടെ വയറിനുള്ളില്‍ ആയിരിക്കുമ്പോള്‍ നമുക്ക് സ്റ്റഡി ലീവ്.പുറത്തു വന്നാല്‍ എക്സാം ഡേയും.ആദ്യം പാല്‍ നുകരുമ്പോള്‍  എക്സാം  ഹാളില്‍ അദ്ധ്യാപകന്‍ വന്നിരിക്കും.ആദ്യ കരച്ചിലോടെ ചോദ്യ പേപ്പര്‍ നമുക്ക്  മുന്നിലെത്തും.പിന്നീടുള്ള നമ്മുടെ സ്കൂള്‍ collage   കാലഘട്ടത്തില്‍ നാം ആദ്യ പകുതി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കും.പിന്നെ പുറകോട്ടു നോട്ടമില്ല.അത് തെറ്റോ ശരിയോ  ആകാം.ഫലം  നാം അനുഭവിച്ചേ മതിയാകൂ.           രണ്ടാം പാതി ഉത്തരം ചെയ്യേണ്ടത് നമ്മില്‍ നിന്നും ഒരു പങ്കു പോയി കഴിയുമ്പോഴാണ് .അല്ലെങ്കില്‍ നമുക്ക് ഒരു പങ്കു കിട്ടുമ്പോഴാണ്.പിന്നെ പിന്നെ ചോദ്യങ്ങള്‍ക്ക്  കാഠിന്യം   കൂടുന്നതോ ,അതോ നമ്മുടെ ശ്രദ്ധ കുറയുന്നതോ? അതെ.ചോദ്യം നമ്മെ ആലോസരപ്പെടുത്തി  കൊണ്ടുള്ളതാകുന്നു .          അങ്ങനെ എക്സാം മുക്കാല്‍ ഭാഗം തീരുമ്പോഴേക്കും ,പേനയുടെ മഷി നിലക്കാറാകും...എഴുതിയ കടലാസ്സുകള്‍ മങ്ങപ്പെടും....അക്ഷരത്തെറ്റുകള്‍ക്കു സ്ഥിരതയും...അക്ഷരങ്ങള്‍ക്ക് അസ്ഥിരതയും കൈവരും....അങ്ങനെ  അവസാനത്തെ അഞ്ചു ചോദ്യങ്ങള്‍ക്കും ഉത്തരം നാമറിയാതെ എഴുതപ്പെടുന്നു..         അവസാന ചോദ്യത്തിനും ഉത്തരം എഴു

ഉത്തരക്കടലാസ്സുകള്‍ പറയുവാന്‍ ബാക്കി വെച്ചത്...

                    (പഠിച്ചു പഠിച്ചു കീഴോട്ട്   ആണല്ലോ എന്ന്  പറയുന്നവര്‍ക്ക് വേണ്ടി                                    സഹതാപത്തോടെ സമര്‍പ്പിക്കുന്നത് )          നീളത്തിലും,വട്ടത്തിലും,കുറുകെയുമുള്ള ചോന്ന ചിത്രങ്ങള്‍. ചിലപ്പോള്‍ സഹതാപത്തിന് നേരെ കണ്ണിറുക്കുന്ന  ചോദ്യചിഹ്നങ്ങള്‍. ചോദ്യ പേപ്പറുകളിലെ ചോദ്യത്തിന് പുറമേ  കൊഞ്ഞനം ആവര്‍ത്തിക്കുന്ന മറു ചോദ്യങ്ങള്‍. ശുന്യമായ ഉത്തരക്കടലസ്സില്‍ ചെളിവെള്ളം തെറിച്ചമാതിരി അവിടെയുമിവിടെയും താങ്ങാവശ്യമുള്ള  ചാഞ്ഞ അക്ഷരങ്ങള്‍. ഇഷ്ട്ട ചോദ്യത്തിനെ യുക്തിയിലെക്കും,ചിന്തയിലേക്കും വഴിനടതുമ്പോള്‍... പിഴച്ചു പോകുന്ന ഉത്തര മാര്‍ഗങ്ങള്‍... ഉത്തരക്കടലസ്സില്‍ ചോന്ന ശരികളെ മാത്രം അവശേഷിപ്പിക്കുന്നവരോട് അവള്‍ക്കുള്ളത്‌ സഹതാപത്തിന്റെ മറ്റൊരു  മുഖമാണ്... കാരണം അവര്‍ ജയിക്കുന്നതും,അവരെ ജയിപ്പിക്കുന്നതും... അന്യന്റെ യുക്തിയുടെ ഫലങ്ങലാണല്ലോ? A യോ Bയോ Cയോ അവളുടെ അടുത്തുപോലും എത്താറില്ലെങ്കിലും  അവള്‍ക്കുള്ളത്‌ സ്വന്തം ഉത്തരത്തിന്റെ വിലയും മഹത്വവും തിരിച്ചറിയത്തരോടുള്ള   പരിഹാസമാണ്... "ശരിക്കും" ഉത്തരത്തിനു അടുത്ത് പോലും എത്താത്തപ്പോഴ

ചിരുതയുടെ ഓണച്ചിന്തകള്‍

 ഓണം അത് വിശുദ്ധിയുടെയും,വിശ്വാസത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകള്‍ ആണ്  .നാടന്‍ തനിമയുടെ മധുരവും, എരിവും കയ്പ്പും പുളിയും ആസ്വദിക്കുവാനായി കാലം നമുക്ക് നല്‍കുന്ന അവിസ്മരണീയമായ ഒരവസരമാണ് ഈ പുണ്യകാലം. വര്‍ണ്ണ ശബളങ്ങളായ  ശലഭങ്ങള്‍ വിതറിയ പൂമ്പൊടികള്‍ ചേര്‍ന്നുണ്ടായ മുക്കൂറ്റികളും,നാട്ടു വര്‍ത്തമാനങ്ങള്‍ക്കിടയില്‍ വായില്‍ നിറഞ്ഞ മുറുക്കാന്‍ തുപ്പിയിടതെല്ലാം പൂത്ത് നമ്മെ കുളിരണിയിച്ച  തെറ്റിയും,സമാധാനത്തിന്റെ വെള്ളരി പ്രാവുകള്‍ എന്നും മനസ്സില്‍ വിടര്‍ത്തുന്ന തുമ്പയും,മനസ്സിലെ പരിശുദ്ധിയെ  എന്നുമെന്നും   വെളിപ്പെടുത്തുന്ന വെള്ള മന്ദാരവും,കിരീട ധാരിയായ കൃഷ്ണ കിരീടവും,മുറ്റത്തും പറമ്പിലും കയ്യലയിലും വരെ പടര്‍ന്നു നില്‍ക്കുന്ന ഭഗവാന്‍ കതിരും,വീട്ടു  മുറ്റത്തെ തുളസിത്തറയില്‍ എന്നും ഉടുത്തൊരുങ്ങി കണിയായി മാറുന്ന തുളസിയും,വര്‍ണ്ണ വൈവിധ്യങ്ങളുടെ കുടമാറ്റം തീര്‍ത്ത് ഗ്രാമീണ സൌന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്ന വെലിചെമ്പരതികളും ഓണത്തിന് മുന്‍പേ കളിവള്ളം തുഴഞ്ഞു  ചക്രവാളങ്ങള്‍ക്കപ്പുറം  കടന്നു കഴിഞ്ഞിരുന്നു. കാരണം പലതാകാം,ഒന്ന് കോപ്പന്‍ ഹെഗനിലും,ക്വട്ടോയിലും എല്ലാം ഉയര്‍ന്നു കേട്ട ആഗോളത

ചിരുതയുടെ ഓണപ്പരീക്ഷാ ചിന്തകള്‍

                 2011-12  ലെ SSLC പരീക്ഷ എഴുതുന്നവരില്‍ ഒരാളാണ് ഞാന്‍ . ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ പുത്തന്‍ പഠനരീതികളും പരീക്ഷകളും ശീലിച്ച ഞങ്ങള്‍ക്ക് നിരന്തര മൂല്യനിര്‍ണ്ണയങ്ങള്‍ പുത്തരിയല്ല . തുടര്‍ച്ചയായ കഴിഞ്ഞ നാല് വര്‍ഷങ്ങളിലും പുത്തന്‍ ടെക്സ്റ്റിന്റെ ആദ്യ വിധികര്‍ത്താക്കള്‍ ഞങ്ങളായിരുന്നു .         ' മതമില്ലാത്ത ജീവന്‍ ' സ്കൂളില്‍ ചേരാന്‍ എത്തിയത് ഏഴാം ക്ലാസ്സില്‍ ഞങ്ങളുടെ കൂടെയായിരുന്നു . എന്നാല്‍ സ്കൂള്‍ പൂട്ടും മുമ്പ് തന്നെ പേരിലും  ഭാവങ്ങളിലും മാറ്റങ്ങളുമായി പുതിയൊരു താളില്‍ എത്തിയ ജീവനെ ഞങ്ങള്‍ പുസ്തകത്തില്‍ ഒട്ടിച്ചു ചേര്‍ത്തു . ഇപ്പോള്‍ പത്താം ക്ലാസ്സില്‍ വിവാദത്തിലായിരിക്കുന്നത് ചരിത്ര പുസ്തകം . ഇന്നലെകളുടെ ജീവിതം ഇന്നത്തെ  ചരിത്രമായപ്പോള്‍ , ആ ചരിത്രത്തെ തിരുത്തുവാന്‍ ഇന്നിന്റെ  പ്രിയ പുത്രര്‍ ശ്രമിക്കുന്നത് ശരിയല്ല . ചരിത്രം പ്രീതിക്കും പ്രതീകത്തിനും കളങ്കമാണെന്നറിഞ്ഞപ്പോള്‍  അത് മായ്ച്ചു കളഞ്ഞുകൊണ്ടല്ല , ആ  സത്യം തിരിച്ചറിഞ്ഞ്  നാളത്തെ ചരിത്രത്തിലെങ്കിലും തങ്കലിപികളില്‍ എഴുതപ്പെടാന്‍ തക്ക  പ്രവൃത്തികള്‍ ഇന്ന് ചെയ്യുകയാണ് വേണ്ടത് എന്ന് അവ

ഒരു നാലാം, ക്ലാസ്സുകാരിയുടെ ചിന്ത

 ഏതോ    കല്യാണത്തിന് പെണ്ണിന്റെ മുറിയില്‍ ഇരുന്നപ്പോള്‍ ഒരു സംശയം -എന്താണ്  റോസ് വാട്ടര്‍? ? റോസാ പൂവില്‍ പറ്റിപ്പിടിച്ചിരിക്കുന്ന "തുഷാരമാണോ"? അപ്പോള്‍ അവിടെ ഉണ്ടായിരുന്ന   ചേച്ചി പറഞ്ഞു തന്നതാണിത് . "അതറിയില്ല" . എങ്ങനെയാണ് റോസ് വാട്ടര്‍  ഉണ്ടായതെന്ന് ആ ചേച്ചി പറഞ്ഞു  തന്നു. "ഒരു കുട്ടി  മുറ്റത്തെ റോസാപ്പൂവ്    പാറിക്കുവാനോടി  റോസാ പറിക്കവേ  അതിന്റെ മുള്ള് അവളെ കരയിച്ചു.  അവളുടെ കണ്ണീര്‍ ആണത്രേ റോസ് വാട്ടര്‍."

ഇനി ഇങ്ങനെയും ചില ദിവസങ്ങള്‍

ബ്രഷെ ബ്രഷെ നിന്ന്ക്കൊണ്ട് എന്താണ് പ്രയോജനം എന്ന് ചോദിക്കുന്നതിലര്‍ഥമില്ല    . എന്നാല്‍ ഞാന്‍ എന്റെ കാര്യം പറയാം.നിന്നെ പണ്ട് ഞാന്‍ ഏറെ സ്നേഹിച്ചിരുന്നു.ഞാനും അപ്പുപ്പനും മരിചേട്ടന്റെ വീട്ടില്‍  പാല്‍ വാങ്ങാന്‍  ചെല്ലുമ്പോഴും,അവിടുത്തെ മഴ നനഞ്ഞ ഇലഞ്ഞി പൂവിന്റെ    ഗന്ധം  ആസ്വദിക്കുമ്പോഴും എല്ലാം . ഇന്ന് ഞാന്‍ നിന്നെ വെറുക്കുന്നു .സത്യം.രാവിലെ ഉണര്‍ന്നാല്‍ പിന്നെ നെയും ആയുള്ള  പട വെട്ടലില്‍ ജയിക്കണം.  പിന്നെ ഉറക്കമെന്ന വ്യായാമത്തിനു വിട ചൊല്ലുകയും വേണമല്ലോ.ഞാന്‍ പദവെട്ടല്‍ ആരഭിക്കുമ്പോള്‍  അടുക്കളയില്‍ നിന്നും മുത്തശ്ശിയുടെ ശകാരം കേള്‍ക്കാം.പെണ്ണിന് വയസ്സ് പതിനാലായി.താമസിച്ചു എഴുന്നേറ്റു  പഠിച്ചുപോയി  . പഴയ പോസ്റ്റ്‌ ഓര്‍മിപ്പിച്ചു വന്നു മാത്രം. ഇനി ഞാന്‍ അങ്ങനെ ഒരു ശകാരത്തിനു വഴിയാകില്ല.കാരണം ഞാന്‍ ബ്രുഷുപോലും ഉണരുന്നതിനു മുന്‍പേ ഞാന്‍ ഉണര്‍ന്നു തുടങ്ങി.ഇനി ജീവിതത്തിനു തിരക്കേറുകയാണ് .ഈ വഴി മറക്കില്ല.പക്ഷെ ,ഇനി ഇവിടേക്കുള്ള യാത്രയുടെ എണ്ണം കുറയും.അത്രയും പെട്രോള്‍ ലാഭിക്കമെന്നല്ല .അത്രയും ക്ഷിണം  കുറയുമെന്നത്‌ കൊണ്ട് മാത്രം.                                                           

എന്റെ പ്രിയ ചങ്ങാതിമാര്‍ക്കു സ്നേഹപൂര്‍വം ( ജൂണ്‍ ഒന്ന് )

സ്കൂളുകള്‍ മാറി മാറി കളിച്ചപ്പോള്‍ എനിക്ക് കിട്ടിയ  ചില സുഹൃദ്ബന്ധങ്ങള്‍  എന്നെ തന്നെ മാറ്റി മറിച്ചു.നാളെ സ്കൂള്‍ തുറക്കുകയാണ്.എനിക്ക് കിട്ടിയ പോലുള്ള സത്യസന്ധമായ സൗഹൃദം എല്ലവര്‍ക്കും ലഭിക്കട്ടെ.എന്നാല്‍ എനിക്ക് കിട്ടിയത് പോലെ അത് നഷ്ട്ടപ്പെടാതെ ഇരിക്കട്ടെ. എല്ലാവരും അവരുവരുടെ സ്നേഹം പരസ്പരം പങ്കു വെക്കുക എന്ന് മാത്രമേ ചിരുതയ്ക്ക്‌ പറയാനുള്ളൂ. പണ്ടുണ്ടായിരുന്നു ഏതൊക്കെയോ  ജൂണ്‍ ഒന്നുകള്‍ എനിക്ക് ആരൊക്കെയോ ആയിരുന്നു.അതുകൊണ്ടാണ് എനിക്ക് കിട്ടിയ കൂട്ടുകെട്ടുകളെ കുറിച്ച് ഇവിടെ എന്തെങ്കിലും പറയണമെന്ന്  തോന്നുന്നത്...ഇത് കഥയോ കവിതയോ ഒന്നുമല്ല.എന്റെ  ഓര്‍മകളുടെ തുരുമ്പെടുത്ത താഴിനും താക്കോലിനും  എണ്ണയിടുന്നു  അത്ര മാത്രം .... ***************************************************************************** ഒരിക്കലും മറക്കാത്ത കൂട്ടുകാരി  ... നിമിഷ നേരത്തെ പരിചയം  കൊണ്ടവള്‍  മനസ്സിന്റെ ഉള്ളിലെ തെന്നലായി. എനിക്കവളോട് മിണ്ടുവാന്‍ തിടുക്കമാണന്നുമിന്നും. പണ്ട്  ക്ലാസ്സ് കട്ടുചെയ്തു , അവളുമൊത്ത് സ്കൂള് ഞാന്‍ ചുറ്റി നടന്നിരുന്നു. സ്കൂളിന്റെ ഭംഗിയില്ലായ്മയെ  ഭംഗിയായ്‌ മാറ്റിയ  കൂട്ടുകാരി  .  എ

അടുക്കളക്കും പറയാനുണ്ട്‌...

എനിക്കും പ്രതികരിക്കണം... എല്ലാം കേട്ടുകൊണ്ട്... എല്ലാം കണ്ടുകൊണ്ടു.... ഇവയെല്ലാം സഹിച്ചുകൊണ്ട് , ഇനിയെത്രനാള്‍.... തുറന്നു പറയണമെന്നുണ്ട്, പക്ഷെ ആരോട് പറയും . എങ്ങനെ പറയും. ആമുഖം വെച്ചുകെട്ടി  പറഞ്ഞു തുടങ്ങാന്‍ എനിക്കറിയില്ല . ശ്ശൂ എന്നാലറിവിളിക്കുന്ന   കുക്കറിന്റെയും, കരിഞ്ഞ കറികളുടെയും  , പുകയുടെയും  മണം ഏറ്റുവാങ്ങുന്നതല്ലെന്റെ ദുഃഖങ്ങള്‍ . എന്റെ പുതിയ ദുഃഖങ്ങള്‍ നിങ്ങള്‍ക്കറിയാമോ ? വിശക്കുമ്പോള്‍ പണ്ട് നിങ്ങള്‍ എന്റെ അരികിലേക്ക് ഓടി എത്തുമായിരുന്നു. അമ്മമാരുടെ വിയര്‍പ്പു തുള്ളികള്‍ ഏറ്റുവാങ്ങുകയും, പാത്രം കാഴുകാനൊരിടം തരുകയും, പാചകത്തിന്റെയും      രുചിഭേദങ്ങളുടെയും ലോകം നിങ്ങള്‍ക്ക്  മുന്നില്‍ തുറന്നു തരുകയും ചെയ്തിരുന്ന  ഞാന്‍ പണ്ട് വീടുകളില്‍ പ്രധാനിയായിരുന്നു. ആധുനിക ലോകത്തിന്റെ  നൂഡില്‍സ് രുചിയിലേക്കും, സ്പൂണ്‍ കയ്യുകളിലേക്കും , ഇലക്ട്രിക്‌ അടുപ്പിന്റെ ഷോക്കിംഗ്  ബില്ലിലേക്കും, നിങ്ങളെന്നെ ഇട്ടുകൊടുത്തു. അടുക്കുള്ള  അളയില്‍ നിന്നും  ക്ലീന്‍ സ്റ്റൌലേക്ക്‌  നിങ്ങളെന്നെ തരം താഴ്ത്തിയില്ലേ? മോടി കൂട്ടി കൂട്ടി ബ്രെഡ്‌ പൊരിച്ചു ബട്ടര്‍ തേക്കാനുള്ള സ്ഥലം മാത്രമാക്കി നിങ്

ഭുമിടെ അവകാശികള്‍

സുഹറ മുറ്റത്തിരുന്നു എന്തോ കാര്യായിട്ട് ചിന്തിക്കുയാണ്. അപ്പളാണ് ഉമ്മാ  കുറ്റിചൂലുമായി  ഒരു പാറ്റയെ കൊന്നു കളയുന്നത് ഓള്  കണ്ടത്. ഉമ്മാ "ഞാന്‍ ന്റെ കൂട്ടുകാരിയെ തല്ലുന്നതിനേക്കാള്‍ പ്രശ്നം എന്നെക്കാളും മൂത്തോരെ  തല്യാലാന്നാണ് ഉമ്മാ പരഞ്ഞെക്കണതു .ഞമ്മടെ ഒക്കെ പൂര്‍വികര്‍ ആണ് ഈ കൊരങ്ങനും പാറ്റേം  പല്ലിം എല്ലാം.ഉമ്മാ ഇപ്പേ  അതില്‍ ഒരെണ്ണത്തിനെ  തല്ല മാത്രല്ല കൊല്ലേം ചെയ്തു.അതൊക്കെ വലിയ പാപാ.മനുഷ്യന്മാര് മനുഷ്യന്മാരെ കൊന്നലെ ജയിലില്‍ പിടിച്ചു ഇടത്തോല്ലോ  ?  "ഇതാണോ കാപ്പി കുടി കഴിഞ്ഞു മുറി വൃത്തിയാക്കാന്‍ അന്നോട്‌ പറഞ്ഞിട്ട്,"ജ്ജ്  ആലോശി ചോണ്ടിരുന്നെ?മുറി മുഴുക്കനും ചിലന്തിവലയാ നാളെ, ഇത്തയും  കുട്ടോയോളുംഒക്കെ വരും, ഒരൊക്കെ വരുമ്പോ,ഇതും പറഞ്ഞിട്ടിരുന്നാ മതി.എന്റെ വായിന്നു ഒന്നും കേള്‍ക്കേണ്ടേ  പോയി   വടക്കേലെ മുറി ചെലെന്തി  ചൂലുകൊണ്ട്  നന്നാക്കു.പെണ്ണിന് പണി ചെയ്യാന്‍ കഴിയില്ല .അദ്ദന്നെ ജ്ജിന് ഇനിവെല്ല സംശയോ ഒണ്ടച്ചാല്‍  അപ്പേ   ഉത്തരം പറയാം.ഹല്ലാ പെണ്ണിന്റെ ഒരു ഫിലോസഫി." "മനുഷ്യന്മാര് മനുഷ്യന്മാരെ കൊന്നാലും,വലിയ ജീവികളെ കൊന്നലുമോക്കെയെ അത് തെറ്റും

ആലിപ്പഴം

  പുറത്തു മഴ മണ്ണിനെ കുത്തി നോവിക്കുകയാണ്. ഉമ്മാച്ചു കസേരയിലിരുന്നു തന്റെ കാല്‍ കൊണ്ട്  ആകാശത്ത് നിന്നും ഓടില്‍ തട്ടി വരുന്ന മഴത്തുള്ളിയെ  ആഞ്ഞാഞ്ഞു പിടിച്ചു-പിടിച്ചില്ലെന്ന മട്ടില്‍ കളിക്കുകയായിരുന്നു..പെട്ടന്നാണ് ഒരു കട്ടികൂടിയ  തണുപ്പ് അവന്റെ  നനായാതിരുന്ന മുട്ടുകളില്‍ തട്ടി വീണു പൊട്ടിയത്.അവനു ദേഷ്യമായി.ആരാണ് ഇതിനു ഉത്തരവാദി.അവന്‍ ഓടിലെ ഓട്ടയിലൂടെ മുകളിലേക്ക് നോക്കി.കരിമുകിലമ്മയുടെ    കയ്യിലിരുന്നു ഞെങ്ങിപ്പോട്ടാതെ വഴുതി വീണ ഒരു വികൃതി ആലിപ്പഴമാണ്, മുട്ടിലെ മുറിവുണങ്ങാന്‍ സ്കൂള്‍  ലീവ് എടുത്തിരുന്ന ഉമ്മാച്ചുവിന്റെ  മുട്ടില്‍ വീണത്‌.പക്ഷെ, ആലിപ്പഴം അവന്‍ മുറ്റത്ത്‌ ഏറെ തപ്പിയെങ്കിലും അപ്പോഴേക്കും ആലിപ്പഴതിന്റെ വികൃതി തീര്‍ന്നിരുന്നു.

ഞാന്‍ പിന്നിട്ട സ്കൂള്‍ വഴികള്‍

                     ഈ ചെറിയ കാലയളവിനുള്ളില്‍  ഞാന്‍ പിന്നിട്ട സ്കൂള്‍ വഴികള്‍                     **************************************************** പിന്നെ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്കൂളും.വിദ്യാലയങ്ങളെ കുറിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും ബന്ധപ്പെടുക...                                                               ചിരുതകുട്ടി  

ഞാന്‍ മാത്രം ബാക്കി

 കൃഷി ചെയ്യുവാന്‍ സ്ഥലമന്വേഷിച്ചു ഞാന്‍ ... കിട്ടിയില്ലൊരിടവുമെനിക്ക്  ... ഒടുവില്‍ ഞാന്‍ എന്‍ മനതാര്, പാട്ടത്തിനെടുത്തു നിലമൊരുക്കി...  ഉഴുതു ഞാനവിടം  കൃഷിക്കായൊരുക്കി  ... പ്രതീക്ഷകള്‍ വിതച്ചു ഞാനവിടെ മുഴുവന്‍... മുളപോട്ടിയെന്‍ പ്രതീക്ഷകള്‍  അതിവേഗമശ്വമേഥ സമാനമായ്‌... സ്വപ്ന ചിറകുകള്‍  നല്‍കി ഞാനവക്കെല്ലാം... ശത്രുക്കളില്‍ നിന്നും രക്ഷിച്ചവയെ സ്നേഹിച്ചു ഞാന്‍ എന്‍ കിടാങ്ങളെപ്പോല്‍... വിലക്കുകള്‍ വിലങ്ങു തടികളായപ്പോള്‍... അവയെ,കളകളോടൊപ്പം പറിച്ചു കളഞ്ഞു ഞാന്‍ ... ഊന്നു വടി നല്‍കി ഞാനവക്കെല്ലാം... സംരക്ഷണമേകി   പോറ്റി വളര്‍ത്തി... ഒടുവിലത് കതിരായി ആരെയും മോഹിപ്പിക്കും പരുവമായി നില്‍ക്കെ , അത് സംഭവിച്ചു. എന്നെ ഞെട്ടിച്ചുകൊണ്ട്.... ചിലര്‍ വന്നു,അവരുടെ കാലിന്‍ കീഴില്‍ , ഞെരിഞ്ഞമര്‍ന്നു ഞാനുമെന്‍ മക്കളും. എതിര്‍ക്കാനായില്ല .... കൊണ്ടുപോകരുതെന്നു പറയാനുമായില്ല .... കൊണ്ടുപോയവര്‍ എന്റെ കിടാങ്ങളെ നിര്‍വികാരമായി  നോക്കി നില്‍ക്കുവാന്‍... ഹൃദയഭേദമീ   കാഴ്ച്ചകാണുവാന്‍ ... "ഞാന്‍ മാത്രം ബാക്കി"

എന്ത് ചെയ്യണം ?

സ്വയം വര്‍ത്തമാനം പറയുവാനും  ഉത്തരം ഉണ്ടാക്കുവാനും അവള്‍ക്കിഷ്ട്ടമാണ്... സ്വയം വഴക്ക് പറയുവാനും  ഉപദേശിക്കാനും അവള്‍ക്കിഷ്ട്ടമാണ്.... പലരെപ്പറ്റിയും  ചിന്തിക്കുവാനും സ്വയം പേടിക്കുവാനും അവള്‍ക്കിഷ്ട്ടമാണ്... തന്നെ സ്നേഹിക്കുന്നവര്‍ക്കായി  എന്ത് ചെയ്തു നല്‍കാനും അവക്കിഷ്ട്ടമാണ്... ഇഷ്ട്ടപ്പെട്ട പുസ്തകങ്ങള്‍ വായിക്കുവാനും  അതിന്റെ വായനക്കുറിപ്പ്‌ എഴുതാതിരിക്കുവാനും  അവള്‍ക്കിഷ്ട്ടമാണ്... മുഖം വിക്രുതമാക്കുവാനും (മുഖഭാവങ്ങളില്‍ ഭേദമായ മാറ്റങ്ങള്‍ ഉണ്ടാക്കുവാനും) അതിലൂടെ  ആശ്വാസം  കണ്ടെത്തുവാനും അവള്‍ക്കിഷ്ട്ടമാണ്... സ്വയം ആഹാരമുണ്ടാക്കുവാനും അത് സ്വയം കഴിക്കാനും അവള്‍ക്കിഷ്ട്ടമാണ്... (മറ്റുള്ളവരെ  അത് കഴിപ്പിച്ചു   അവരുടെ ഇഷ്ട്ടമില്ലായ്മ  കാണാന്‍  അവള്‍ക്കിഷ്ട്ടമല്ല .)   കഠിനമായി അധ്വാനിച്ച ശേഷം  അവള്‍ ചോദിക്കാതെ അഭിനന്ദനം തരുന്നവരെ അവള്‍ക്കിഷ്ട്ടമാണ്... അപ്രതീക്ഷിതമായ  അഭിനന്ദനത്തെക്കാള്‍  പ്രതീക്ഷിച്ച അഭിനന്ദനങ്ങലാണു   അവള്‍ക്കു ഏറെ ഇഷ്ട്ടം... തന്റെ ആഗ്രഹങ്ങളെ മനസ്സിലാക്കുന്നവരെയും അതിലേക്കുള്ള കാട് പിടിച്ച വഴി വെട്ടിതെളിക്കുന്നവരെയും അവള്‍ക്കിഷ്ട്ടമാണ്... മുറുകെ കെട്ടി

ബാലാ ശാസ്ത്ര കോണ്‍ഗ്രസ് - എന്ന ഇരട്ടി മധുരം

ചോറ് കഴിച്ചതിനു  ശേഷം ഞാന്‍ വരവേ,ഒരു ചേട്ടന്‍ "കവിതയല്ലേ? ബ്ലോഗ്‌ കൊള്ളാം...ഇനിയും എഴുതണം...ചിരുതക്കുട്ടി ക്ക് ആശംസകള്‍ "എന്നൊക്കെ പറഞ്ഞു... എന്നാല്‍ ആ ചേട്ടന്റെ   പേര് ചോദിക്കുവാണോ ഓട്ടോ ഗ്രാഫ്   വാങ്ങാനോ  കഴിഞ്ഞില്ല.അപ്പോഴേക്കും മങ്കൊമ്പിലേക്ക്  പോകുവാനുള്ള വണ്ടി വന്നിരുന്നു.അതിനാലാണ് പരിചയപ്പെടാന്‍ കഴിയാതെ പോയത്.എന്നാല്‍ ചേട്ടന്‍ മങ്കൊമ്പില്‍ വരുമെന്ന് എന്നോട് പറഞ്ഞു.അങ്ങനെ ഞങ്ങള്‍ വീണ്ടും മങ്കൊമ്പില്‍ എത്തി. മങ്കൊമ്പിനെകുറിച്ച് ഒരു സ്ലൈഡ് ഷോ ഉണ്ടായിരുന്നു.  ഇന്നലെ നടത്തിയ പ്രൊജക്റ്റ്‌ ഗ്രൂപ്പില്‍ഒരാള്‍  അവതരിപ്പിക്കണം എന്ന് പറഞ്ഞു.ആ അവസരം  എനിക്കല്ലായിരുന്നു. പ്രൊജക്റ്റ്‌ അവതരണത്തിന്  ശേഷം ഞങ്ങള്‍ പാട്ട് പാടി.സര്‍ട്ടിഫിക്കറ്റു വിതരണം ചെയ്തു. രണ്ടു ദിവസം ഇവിടെ വന്നിട്ട് ഈ സ്ടജില്‍ ഒന്ന് കയറാന്‍ പോലും ആയില്ലെങ്കില്‍ .....ലജ്ജാവഹം.... അഭിപ്രായം പറയാന്‍ വിളിച്ചപ്പോള്‍ ഞാന്‍ ഓടി സ്റ്റേജില്‍ കയറി പറഞ്ഞു.പരിപാടിയെക്കുറിച്ച് പറഞ്ഞതിന് ശേഷം പരിഷത് പ്രവര്‍ത്തകരുടെ നല്ല കാര്യങ്ങളെ അഭിനന്ദിക്കുകയും,പോരായ്മകളെ വിമര്‍ശിക്കുകയും ചെയ്തു. പിന്നെ ഞാന്‍ എന്റെ ബ്ലോഗിനെ കുറിച്ച് പറഞ്ഞു.അങ

ബോട്ട് യാത്ര വിശേഷങ്ങള്‍ (ഭാഗം 6 )

പിറ്റേന്നു രാവിലെ അഞ്ചു മണിക്ക് ഞാന്‍ ഉണര്‍ന്നപ്പോഴേക്കും ബാത്രൂമില്‍ ക്യൂ തിരുവനന്തപുരം വരെ എതിയതൈയ് കണ്ടു അന്ധാളിച്ചു പോയി.കട്ടന്‍ കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോഴും "മലമ്പുഴ" എന്ന് പറഞ്ഞു കളിയാക്കാന്‍ കൂട്ടുകാര്‍  ഏറി  വന്നു.മണ്ടത്തരം  പറ്റി  വാല് മുറിഞ്ഞു നിന്ന ഞാന്‍ പശക്കായി ഓടിയില്ല. രാവിലെ തന്നെ ഞങ്ങള്‍ റെഡിയായി.ഞങ്ങള്‍ ഇന്ന് ബോട്ട് യാത്ര നടത്തും.വേമ്പനാട് കായലിലൂടെ ആണ് യാത്ര. പമ്പ,മണിമല,അച്ചന്‍കോവില്‍,എന്നിവയുടെ സംഗമം   കാണുക എന്നതാണ്  പ്രധാന  യാത്രോദ്ദേശ്യം . മിക്ക കൂട്ടുകാരും ക്യാമറ എടുത്തിരുന്നു.ക്യാമറ എടുത്തു ഫോട്ടോ എടുത്തു കൊണ്ടിരുന്നാല്‍ പ്രകൃതി സൌന്ദര്യം ആസ്വദിക്കാനുള്ള അവസരം നഷ്ട്ടപ്പെടുമെന്നു വിശ്വസിച്ചു /സമാധാനിച്ചു   (ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് മൊബൈല്‍ ഫോട്ടോ എടുക്കുവാനുള്ള ശാസ്ത്ര സാങ്കേതിക   വിദ്യ ഇതുവരെയും കണ്ടെതിയിട്ടില്ലാത്തത് കാരണം) ബോട്ടിന്റെ മുകളില്‍ കയറി.ബാലപ്രതിഭകള്‍ എല്ലാം ബോട്ടില്‍ ഉണ്ടായിരുന്നു.400 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ ഞങ്ങള്‍ 200 പേര്‍ കയറി. യാത്രകളില്‍ പാട്ട് പാടാറുണ്ടായിരുന്ന  ഞാന്‍ മിണ്ടാതിരിക്കണമെന്നു വച്ചപ്പോള്‍ ഒരു  പരിഷത്ത് ചേ

ഒന്നാം ദിവസം പൂര്‍ത്തിയാകുന്നു (ഭാഗം 5)

പിന്നീടു ഞങ്ങള്‍ പാടത്തേക്കു ഇറങ്ങി.മങ്കൊമ്പ് പാടത്തേക്കു.അവിടെ  പലരും തെന്നിവീണു.എല്ലാ ഗ്രൂപ്പ്‌ കാര്‍ക്കും ഓരോ വിഷയങ്ങള്‍ ഉണ്ടായിരുന്നു.ഞങ്ങള്‍ക്ക് കിട്ടിയത് പാടത്തെ ശത്രു കീടങ്ങളെയും മിത്ര കീടങ്ങളെയും കണ്ടെത്തുക എന്നതായിരുന്നു.ഞങ്ങള്‍ ഇരുപതു പേര്‍ക്കും  അവിടുത്തെ ശാശ്ത്ര ഗവേഷകരുടെ സഹായം ലഭിച്ചു.അവര്‍ ഞങ്ങള്‍ക്ക് ബാറ്റ് ,ക്ലോറോഫോം,കുപ്പി ഇവ നല്‍കി.ഞങ്ങളും അവരും ചേര്‍ന്ന് പാടത്ത് നിന്നും ചാഴി,മഹാനാറി ,തുമ്പി തുടങ്ങിയവയെ കണ്ട് പിടിച്ചു മയക്കി.അടുത്ത ദിവസം ഈ പ്രവര്‍ത്തനത്തിന്റെ ബാക്കി ചെയ്യാം എന്നവര്‍ നിര്‍ദ്ദേശം നല്‍കി. ഞങ്ങള്‍ പാടത്ത് നിന്നും രോഗം വന്ന കതിരും,നല്ല കതിരുകളും പറിച്ചു."മലമ്പുഴ ഡാമിലോ ,മലങ്കര ഡാമിലോ നടാനാണോ ഇതെ"ന്ന് ഒരു കൊല്ലം കാരന്‍ എന്നോട് കളിയാക്കി ചോദിച്ചു. തുടര്‍ന്ന് ഞങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്ക് പോയി.ഉച്ച ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ വേണ്ടും ഗവേഷണ കേന്ദ്രത്തില്‍ തിരിച്ചെത്തി. വൈകീട്ടോടെ ഹരിത വിപ്ലവത്തിന്റെ പിതാവ് സ്വാമിനാഥന്‍ സാറിന്റെ അമ്മയുടെ സഹോദരന്‍ ,കുട്ടനാടന്‍ കാര്‍ഷിക ഗവേഷകര്‍,തുടങ്ങിയവരുമായി അഭിമുഖം നടത്തി.എങ്കിലും മണ്ണില്‍

"ടെന്‍ഷന്‍ മലങ്കരയെ മലമ്പുഴയാക്കിയപ്പോള്‍ " (ഭാഗം 4)

ഞങ്ങള്‍ക്ക്  അദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല . അങ്ങനെ ഞങ്ങള്‍ പരിപാടി നടക്കുന്ന സ്ഥലത്തെത്തി. ഓലകൊണ്ടുള്ള  പന്തല്‍, ചെറിയ ഹാള്‍,നിറയെ പച്ചപ്പ്‌,ഇവയെല്ലാം ഞങ്ങളെ ആകര്‍ഷിച്ചു.എന്നാല്‍ ചെറിയ ഹാള്‍ നിറയെ ശാസ്ത്ര കുതുകികളായ വിദ്യാര്‍ഥികള്‍ .അവരുടെ മധ്യത്തില്‍ ആരാണെന്നോ? ഇത്തവണയും എം എല്‍ എ ആയ നമ്മുടെ  ധനമന്ത്രി ശ്രി;തോമസ്‌ ഐസക് ആയിരുന്നു അത്. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ക്ലാസ്സ്‌ തീരാറായി . എങ്കിലും ഞങ്ങള്‍ക്കെല്ലാം അദ്ദേഹം അദ്ദേഹത്തിന്റെ ബുക്കുകള്‍  നല്‍കി."കേരളം മണ്ണും, മനുഷ്യനും ".എല്ലാ ബുക്കിലും അദ്ദേഹത്തിന്റെ ഒപ്പും ഉണ്ടായിരുന്നു. അദ്ദേഹം ക്ലാസ്സില്‍ ചോദിച്ച  ചോദ്യങ്ങള്‍ക്കും ഉത്തരം പറയുവാനോ അദ്ദേഹത്തിന്റെ പ്രശംസക്ക് "പാത്രം" ആകുവാണോ കഴിഞ്ഞില്ലെങ്കിലും ക്ലാസ്സിന്റെ ഭാഗഭാക്കായതില്‍  ഞാന്‍ ഏറെ  സന്തോഷിക്കുന്നു. തുടര്‍ന്ന് ഞങ്ങള്‍ക്ക് ബാഗും,നോട്ട് പാടും,പേനയും ഗ്രൂപ്പ്‌ ഐഡന്റിറ്റി കാര്‍ഡും നല്‍കി.എന്റെ ഗ്രൂപ്പ്‌ "കാര്‍ത്തിക" ആയിരുന്നു.ഗ്രൂപ്പുകളുടെ  എല്ലാം നാമം അരിയുടെ പേരുകളില്‍  ആയിരുന്നു. " മാധ്യമപ്രവര്‍ത്തകര്‍ വരുമ്പോള്‍ ‍ഒരിക്കല്‍  അവര്‍ എന്നോ

ആരുടെതായിരിക്കും ആ ശബ്ദം? (ഭാഗം 3)

റിസള്‍ട്ട്‌ അറിഞ്ഞില്ലേ.പിറ്റേന്ന് തന്നെ പെട്രോളിന്റെ വില കൂടിയതും കണ്ടില്ലേ.ആരും പേടിക്കേണ്ട കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ എത്രകാലം തുടരും എന്ന് കണ്ടറിയാം.അവരുടെ അടിയും വഴക്കും നമുക്ക് കണ്ട് രസിക്കാം. അതൊക്കെ പോട്ടെ എന്റെ സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ് അനുഭവങ്ങള്‍ തുടരുന്നു..  ***********************************************************************************  9:30 യോട് കൂടി ഞങ്ങള്‍  ആലപ്പുഴയില്‍ എത്തി.പിന്നയൂയം ഒരു ബസ്‌ യാത്രയുണ്ട്.എങ്കിലേ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ എത്തുകയുള്ളൂ.അവിടുത്തെ സ്ഥല നാമങ്ങള്‍ വളരെ വ്യത്യസ്തം ആയിരുന്നു.ബോട്ട്  ജെട്ടി കണ്ടു ഞങ്ങള്‍ സന്തോഷത്തില്‍ ആറാടി.തുടര്‍ന്നുള്ള യാത്രയില്‍ വന്ന സ്ഥലനാമാങ്ങള്‍ക്കായി ഇവിടെ ക്ലിക്കുക . ( സ്ഥലനാമങ്ങള്‍ ) ബസ്സില്‍ കണ്ട കാഴ്ചകള്‍ നയനത്തെ മാത്രമല്ല വികാരമുള്ള എന്തിനെയും  വികരാധീനര്‍ ആക്കുന്നതായിരുന്നു.നെല്‍കൃഷി കുറയുന്നു എന്ന് പ്രൊജക്റ്റ്‌ ഇല്‍ എഴുതിയ ഞാന്‍ അത്ഭുതപ്പെട്ടു.ആലപ്പുഴയും കുട്ടനാടും എല്ലാം പാടങ്ങളാല്‍  സം +പുഷ്ട്ടം തന്നെ. പിന്നെ ആലപ്പുഴയിലെ   മിക്ക കടകളും വീടുകളും  വെള്ളത്തിലാണ്.flex   ബോര്‍ഡുകള്‍ വെ

ആലപ്പുഴയിലേക്ക് (ഉറക്കം തുങ്ങിയുടെ )ഒരു ട്രെയിന്‍ യാത്ര (ഭാഗം 2)

എല്ലാവരും  election  ചൂടില്‍  ആണെന്നറിയാം .ഇത്തവണ ഭരണ തുടര്‍ച്ച ഉണ്ടാവും എന്നാണ് പ്രതിക്ഷ.അങ്ങനെ ഒരു നല്ല കേരളത്തിനായി നമുക്ക് സ്വപ്നം കാണാം. തൃശൂര്‍ പൂരത്തിന്റെ ചൂട് election  ചൂടില്‍ മങ്ങില്ലായിരിക്കാം . ഇതൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെ.എങ്കിലും എന്റെ ബ്ലോഗില്‍ വരാന്‍ മടിക്കരുത് സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്‌ അനുഭവങ്ങള്‍ തുടരുന്നു... ********************************************************************************** സന്തോഷം കൊണ്ടാവണം 9-ആം തീയതി രാവിലെ തന്നെ ഞാന്‍ എഴുന്നേറ്റു.  പണ്ട്  ഡയറി എഴുതാന്‍  ടീച്ചര്‍ പറയുമ്പോള്‍ ഞാന്‍ എഴുതുന്ന സ്ഥിരം  ഡയലോഗ് ഇതായിരുന്നു. അതൊക്കെ പോട്ടെ ഞാന്‍ കുളിച്ചു റെഡിയായി .അച്ഛനും അമ്മയും എന്നെ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന്‍ ഇല്‍ കൊണ്ട് വിടാന്‍ വന്നിരുന്നു.അവിടെ ചെന്നപ്പോള്‍ പരിഷത്ത് പ്രവര്‍ത്തകരെ കണ്ടു പിടിക്കാന്‍ ഒട്ടും വിഷമിക്കേണ്ടി വന്നില്ല.ഞാന്‍ ചെന്നപ്പോള്‍ അവിടെ എട്ടു പേര്‍ ഉണ്ടായിരുന്നു.പിന്നീടു 5:55 ആയപ്പോഴേക്കും ബാക്കി രണ്ടു പേര്‍ കൂടി എത്തി. അഞ്ജന ,അപര്‍ണ, വിഘ്നേഷ്‌,അഖില്‍, ഫ്രിന്ടു,നീരജ,രേണു,ജീന ,ശില്പ, പിന്നെ ഞാനും കൂടി ആയപ്പോള്‍ പത്തു പേര്‍

സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്‌ - തലേദിവസ സങ്കല്പ്പങ്ങള്‍ (ഭാഗം 1)

സംസ്ഥാന ബാലശാസ്ത്ര  കോണ്‍ഗ്രസ്‌ അനുഭവങ്ങള്‍ (തുടരും) രീതിയില്‍ പോസ്റ്റുവാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതായിരിക്കും വായിക്കുവാനും എളുപ്പം. അതിനാല്‍ എല്ലാവരും അടുത്ത ദിവസങ്ങളില്‍ ഉറപ്പായും വരുക.തുടര്‍ച്ചയായി വായിക്കുക. *********************************************************************************                                    സംസ്ഥാന ബാലശാസ്ത്ര  കോണ്‍ഗ്രസ്‌ അനുഭവങ്ങള്‍     8-5-2011 ഞായര്‍ ആഴ്ച വൈകുന്നെരത്തോട് കൂടി 9,10 തീയതിയികളിലേക്ക്  ഉള്ള അവസാന വട്ട  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.പ്രൊജക്റ്റ്‌ റിപ്പോര്‍ട്ടും തുണികളും എല്ലാം ബാഗിനുള്ളില്‍ എടുത്തു വെച്ചു.പലതവണ ഞാന്‍ അമ്മയ്ക്കും അച്ഛനും മുന്നില്‍ പ്രൊജക്റ്റ്‌ അവതരിപ്പിച്ചു.അന്നത്തെ  ( ജില്ല  ബാലശാസ്ത്ര കോണ്‍ഗ്രസ്‌  )പരിഷത്ത് പ്രവര്‍ത്തകന്‍ പറഞ്ഞതുപോലെ നോക്കി വയിക്കലല്ലല്ലോ അവതരണം.കണ്ണാടിയില്‍ നോക്കി പറഞ്ഞപ്പോള്‍ എനിക്കെന്നിലുള്ള അഭിമാനം 5% കൂടി വര്‍ധിച്ചു 100% ആയി മാറി എന്ന് പറയാം.8-ആം തീയതി 10 മണിയോട്  കൂടി ഉറങ്ങാന്‍ കിടന്നു.മനസ്സ് മുഴുവന്‍ അടുത്ത രണ്ടു ദിവസത്തെ കുറിച്ചുള്ള ചിന്തകള്‍ ആയിരുന്നു.ആ ചിന്തകള്‍ മനസ്സില്‍

അങ്ങനെ ഞാനും പത്തില്‍ ആയി

ചേച്ചിമാരും ചേട്ടന്മാരും മാത്രം ആണ് എന്നും ഈ പത്തില്‍  ഒക്കെ പഠിക്കുക എന്ന്  ചിന്തിച്ച എനിക്ക് ഒടുവില്‍ മനസ്സില്‍ ആയി ...ഞാനും പത്തില്‍ ആയി എന്ന്...അതുകഴിഞ്ഞല്ലേ രസം... ചോദിക്കുന്നു പലരും ഇന്നെന്നോടിത് മിണ്ടാതെ വന്നു  പോസ്റ്റ്‌ എത്തിക്കുന്ന പോസ്റ്റ്‌ മാന്‍ ആദ്യമായെന്നോട് വാതുറന്നു.. "കവിത, താന്‍  ഇനി പത്തില്‍ അല്ലെ ?" പീടികയില്‍ എത്തിയ നേരമോ അവിടെനിന്ന പാര്‍ട്ടി ചേട്ടന്മാര്‍ പരിചയം പുതിക്കിയത്  ഇങ്ങനെ "    കവിതെ ഇനി താന്‍ പത്തില്‍ തന്നെ അല്ലെ?" വഴിയെ നടക്കവേ ക്ലീന്‍ വെല്ലുകാരും ഇന്നെന്നോടു ചോദിച്ചു "മോളെ താന്‍ പത്തില്‍ ആണോ  ?"  സൈക്കിള്‍  ചവിട്ടി രസിച്ചു തിമിര്‍ക്കുമ്പോള്‍  കൂട്ടുകാരും ഇന്നെന്നോടു ചോദിച്ചു  "ചേച്ചി ഇത്തവണ പത്താം തരത്തില്‍ അല്ലെ?" വീടിന്റെ പുറകിലെ അമ്മിണി ചേച്ചി ചോദിച്ചു "ഇത്തവണ താനാണ് പത്തില്‍ അല്ലെ?" കസിന്റെ വീട്ടില്‍ വിരുന്നിനു പോയപ്പോള്‍ അവിടെയും ചോദ്യ ശരം ഉയര്‍ന്നു "  ബ്ലോഗത്തി ഇക്കൊല്ലം പത്തിലാല്ലേ?" ഈ ചോദ്യം കേട്ട് മടുത്തു ഞാന്‍ കമ്പുട്ടെറിന്‍   മുന്നിലിരുന്നപ്പോള്‍ ചാറ്റിനിടയില്‍ ബ്ലോഗറും  ചോ

മഴയുടെ ലീലാവിലാസങ്ങള്‍

പുത്തന്‍ സ്കൂളില്‍ നിന്നും മടങ്ങി വരവേ കരിയില തോട്ടത്തില്‍ ഒളിച്ചിരുന്ന പിള്ളേരെപിടുത്തക്കാരനെ പോലെ ആകാശ തോപ്പില്‍  ഒളിച്ചിരുന്ന മത്തു പിടിപ്പിക്കുന്ന മഴ പൂത്തിരിയുടെ സന്തോഷത്തോടെ അവളെ നനക്കാനെത്തി.അവളുടെ പുള്ളിക്കുടയെ മഴയുടെ പ്രിയ ചങ്ങാതി  കാറ്റ് ഒടിച്ചു കളഞ്ഞു.കുടക്കമ്പി കരഞ്ഞെങ്കിലും അത് കേക്കാന്‍ അവളോ മഴയോ തയ്യാര്‍ ആയില്ല... ഉണങ്ങിയ മുറിവിനെ  കുത്തി ഇളക്കുമ്പോള്‍ കിട്ടുന്ന സമാധാനത്തോടെ മഴ മണ്ണിനെ കുത്തിയിളക്കി. പുത്തന്‍ ചെരുപ്പിന്റെ  വള്ളികള്‍ ചളിക്കുണ്ടില്‍ ഒട്ടിപ്പോയി.അവളതിനെ  വലിച്ചൂരി ... ഇരുമുടിക്കെട്ട് തലയില്‍  ആണെങ്കില്‍ താന്‍ ഇടുപ്പില്‍ തങ്ങി നില്‍ക്കാം എന്ന് വീര വാദം പറഞ്ഞ ബാഗിന് ചാറ്റല്‍ മഴ കൊട്ട് കൊടുത്തു.പുത്തന്‍ ബാഗില്‍ കരിമ്പന്‍ വരുമെന്നറിഞ്ഞിട്ടും അവള്‍ മഴയെ ഓടിച്ചു വിട്ടില്ല... തന്റെ  പിഞ്ചു  കൈകള്‍ മഴയത്ത് പിടിച്ചു അവള്‍ നിറകുടം തുളുമ്പാതെ കാത്തു.പുത്തന്‍ യുണിഫോം  നനഞ്ഞപ്പോള്‍ അതിന്റെ പശപശപ്പ് അവളെ അസ്വസ്ഥയാക്കി... അവള്‍ വീട്ടില്‍ എത്തി തല  തോര്‍ത്തി..ദേഹം മുഴുവന്‍ കമ്പിളി പുതച്ചു കട്ടിലില്‍ വെച്ച കട്ടന്‍ കാപ്പി ഊതി ഊതി കുടിക്കവേ  അ

ഉത്തരവാദി നിങ്ങളാണോ?

അവള്‍ യൂറിക്ക വായിക്കാന്‍ ആയി റൂമില്‍ പോയി... ഫാനിന്റെയും  ലൈറ്റിന്റെയും    സ്വിച്ച്  ഒന്നിച്ചമര്‍ത്തി  അവള്‍ ബെഡ്   ഇല്‍  പോയി കിടന്നു... യൂറിക്ക നിവര്‍ത്തി... ഫാനിന്റെ ശബ്ദത്തിന്  വിപരീതം ആയി  മറ്റൊരു ശബ്ദം... ഒരു പാവം പല്ലി നിലത്തു വീണിരിക്കുന്നു  ...  അവള്‍ ഏന്തി വലിഞ്ഞു നോക്കി . അയ്യോ,ആ പല്ലിയുടെ നേര്‍ത്ത ശരിരത്തില്‍ രക്തം കട്ട പിടിച്ചത് കാണാം... അന്ത്യ ശ്വാസം കട്ടിലിനടിയില്‍ കിടന്നു വലിക്കാം എന്ന് ഓര്‍ത്തു പല്ലി കട്ടിലിനടിയിലേക്കു പോയി അവള്‍ രാവിലെ ചെന്ന് നോക്കിയപ്പോള്‍ പല്ലിയെ കണ്ടില്ല... പിന്നീടാണ് മനസ്സിലായത്‌ അതിനെ ഒരു എട്ടുകാലി എടുത്തു കൊണ്ടുപോയി എന്ന്... അവിടെ പാതി അവശിഷ്ട്ടങ്ങള്‍ മാത്രം... അതാ റൂമിന്റെ മുലയില്‍ വലയിലിരുന്നു എട്ടുകാലി കാപ്പി കഴിക്കുന്നു.. അവളതു വീക്ഷിച്ചതിന് ശേഷം ചായ കുടിക്കാന്‍  കുനിഞ്ഞതും..   പെട്ടന്ന് അവള്‍ ഒരു കാഴ്ച കണ്ടു... എട്ടുകാലിയെ ഓന്തച്ച്ചന്‍  പിടിച്ചു കഴിഞ്ഞിരിക്കുന്നു... ഇന്നലെ മഴ കാണാന്‍ തുറന്നിട്ട ജനലില്‍ കൂടി പറമ്പില്‍ നിന്നും കയറിയതാകാം... മുന്ന് കൊലപാതകങ്ങള്‍ കണ്ടു അന്ന് കിടക്കാന്‍  തുനിഞ്ഞപ്പോള്‍ ... അതാ ഒരു ശൂ ശു  ശബ്ദം . അത് മ

വേണ്ടത് സഹതാപമല്ല...അംഗീകാരം ആണ്

കുട്ടിത്തം നഷ്ട്ടപ്പെട്ട കുട്ടികള്‍  മഷി ഇല്ലാത്ത പേന പോലെ ആണ്.. ഒന്നും തുറന്നു പറയാത്ത മനുഷ്യര്‍  കാമ്പില്ലാത്ത വിത്ത് പോലെ ആണ്.. മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍  കണ്ണില്‍ വീഴുന്ന കരടു  പോലെ ആണ്... സ്നേഹം ഇല്ലാത്ത മനസ്സ്  ഹൃദയം ഇല്ലാത്ത ശരിരം പോലെ ആണ്... ഓര്‍ക്കുക ജിവിതം അന്വര്‍ധം  ആക്കുന്നത്  അതിന്റെ കഴിവുകള്‍ ലോകം അംഗീകരിക്കുമ്പോള്‍ ആണ്...  

ജില്ലാബാല ശാസ്ത്ര കോണ്‍ഗ്രസ്‌ അവലോകനം -ചിരുതയുടെ ചിന്തയില്‍

2011 ഏപ്രില്‍ 27,28 തീയതികള്‍ക്കായി ഞാന്‍ കാത്തിരുന്നത് മറ്റൊന്നിനും ആയിരുന്നില്ല .കേരളാശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാ തല  ബാലാ ശാശ്ത്ര കോണ്‍ഗ്രസ്‌ പാപ്പനംകോട് NIIST(National Institute of Interdisciplinary Science and technology) ഇല്‍ വെച്ച് അന്നാണ് നടക്കുക.ബ്ലോഗിങ്ങും കളിക്കലും   ഒക്കെയായി അവധിക്കാലം ചെലവഴിക്കുന്നതിനിടയില്‍ സന്തോഷത്തോടെ ആണ് ഞാനും അക്കയും  ബാലാ ശാസ്ത്ര കോണ്‍ഗ്രസ്‌ നെ സ്വീകരിച്ചത്. 27 നു ഞങ്ങള്‍ പരിപാടി നടക്കുന്ന  സ്ഥലത്തെത്തി. സ്ഥലം പരിചിതമല്ലാത്തതിനാല്‍ ബാലശാശ്ത്ര കോണ്‍ഗ്രസ്‌ ന്റെ ബാനര്‍ ഏറെ  സഹായിച്ചു.വിശാലമായ സ്ഥലം ആണ് NIIST ന്റെതെന്നു ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി.തുടര്‍ന്ന് ഞങ്ങള്‍ Registration കൌണ്ടറില്‍ എത്തി.പേരെഴുതിയ ബാഡ്ജും ,ബാഗും,ബുക്കും ഒക്കെ കൈപ്പറ്റി.തുടര്‍ന്ന് അവര്‍ കാണിച്ച വഴിയിലൂടെ ഹാളില്‍  എത്തി.  വളരെ വലിയ ഹാള്‍ നിയെ കുട്ടികള്‍ ഉണ്ടായിരുന്നു.ഇവരില്‍ നിന്നും മികച്ച വിദ്യാര്‍ഥി ആകുവാനുള്ള ആഗ്രഹം അപ്പോഴും കൈവിട്ടില്ല.എങ്കിലും സ്വപ്നം പുറത്തു പറഞ്ഞാല്‍  ഫലം  പോകുമെന്ന വിശ്വാസി ആയതിനാല്‍ ഇക്കാര്യം എല്ലാവരില്‍നിന്നും  മറച്ചു വെച്ചു.നി

ജിവിതം - എന്ത്,എന്തിനു?

NB-ഇന്നലെ പെരിയാറിന്റെ തീരത്ത് നിന്നും കണ്ടെടുത്ത ഇന്ദു എന്ന പെണ്‍കുട്ടിയെക്കുറിച്ച്  ചിന്തിച്ചു നോക്കൂ ...എന്തിനാണെന്ന് വ്യക്തമല്ലാത്ത ഒരു മരണം .ഈ ഗവേഷണ വിദ്യാര്‍ഥി ഇങ്ങനെ ചെയ്തത് വളരെ മോശം ആയിപ്പോയി.ജിവിതത്തിലെ ചില നിമിഷത്തെ പൊട്ട ചിന്തകള്‍ അവളെ എത്തിച്ചത് പോട്ടക്കയമുള്ള പെരിയാറിലെ ചുഴിയിലേക്ക് ... സ്വര്‍ഗത്തിലെയോ നരകത്തിലെയോ അതിനിടക്കോ നെറ്റ് കിട്ടുമ്പോള്‍ ആ ചേച്ചി  ഇത് വായിക്കട്ടെ.                               ************************************************ ജനിക്കുമ്പോള്‍  മരണത്തലേക്കുള്ള യാത്ര തുടങ്ങുന്നു.. വളരുമ്പോള്‍ പൊയ്മുഖം ഒപ്പം വളരുന്നു... ജീവിക്കുമ്പോള്‍ പഠിക്കുന്നു... ചിന്തിക്കുമ്പോള്‍ ആശയം വിപുലമാകുന്നു... ഓര്‍മകള്‍  മനസ്സില്‍ നിന്നെടുത്തു ഇടക്കൊക്കെ പൊടിതട്ടുമ്പോള്‍ മനസ്സ് വിശാലം ആകുന്നു...  എഴുതുമ്പോള്‍  വികാരം തുറക്കപ്പെടുന്നു... എന്നാല്‍ ,സ്വയം ഹത്യ ചെയ്യുമ്പോള്‍ എന്താണ് ഗുണം? ഇത്തരം ആത്മഹത്യകള്‍ ചെയ്യുന്നതിന് മുന്‍പ് ഓര്‍ക്കുക  "ഈ ജീവിതം മധുരവും കയ്പ്പും എല്ലാം നിറഞ്ഞതാണ്‌"

മമ്മിക്കുണ്ടോ അമ്മയുടെ സുഖം?

അമ്മയുടെ നിര്‍ദ്ദേശ പ്രകാരം അ,ആ ,ഇ ,ഈ എഴുതി   പഠിക്കുകയായിരുന്നു നീരജ... "ഒ  "എത്തിയപ്പോള്‍  അവള്‍ മറന്നു .... "ശ്ശെ ഇതിലും എന്തെളുപ്പം ആയിരുന്നു എ ബി സി ഡി" "അല്ല മോളെ തെറ്റിയേ പഠിക്കൂ " .... അമ്മ ഓടി വന്നു. "അമ്മെ ഞാന്‍ ഇനി അമ്മയെ  മമ്മി എന്ന് വിളിച്ചോട്ടെ... നിമ്മി നിമ്മിയുടെ  അമ്മയെ  അങ്ങനാ വിളിക്കുക" ... "അത് സാരല്യ മോളെ  -നീ അങ്ങനെ വിളിക്കണ്ട" പിന്നീട് അമ്മ ആരോട് എന്നില്ലാതെ പറഞ്ഞു "അമ്മ എന്ന വാക്കിന്റെ  തണുപ്പും അമ്മയുടെ സമാശ്വാസത്തിന്റെ    സുഖവും ശകാരത്തിന്റെ കയ്പ്പും -ഒന്നും വാതുറക്കാതെ പറയുന്ന   മമ്മി എന്ന വാക്കിനു കിട്ടില്ല "

ഭൂമിയിലെ യഥാര്‍ഥ സാത്താന്‍

കേരളത്തിന്റെ   ബഹുമാന്യനായ മുഖ്യമന്തി ശ്രി വി എസ് അച്ചുതാനന്ദന്‍ നേതൃത്വം നല്‍കിയ തിരുവനന്തപുരം ജില്ലയിലെ " എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ ഉപവാസത്തില്‍ "ഞാനും  പങ്കെടുത്തു.അതെ  എന്ടോ  സള്‍ഫാന്‍ നിരോധിക്കൂ ,വരും തലമുറകളെ എങ്കിലും സംരക്ഷിക്കൂ ... ********************************************************* ആ രാവണം എന്ന് ഒരാള്‍ ചോദിച്ചാല്‍  എന്തുത്തരം   പറയണം    എന്ന് ഓര്‍ത്തു ഇരിക്കുകയാണ് ഉണ്ണിക്കുട്ടന്‍... ആഗ്രഹങ്ങള്‍ എല്ലാം സാധ്യം ആകുന്ന  ഒരു നാടായി പിന്നീട് അവന്റെ സ്വപ്നം  .... ചിന്തിച്ചു ചിന്തിച്ചു  വര്‍ണ്ണങ്ങളുടെയും വരകളുടെയും  വിചിത്രമായ  ഒരു  ലോകത്തവന്‍ എത്തി ചേര്‍ന്നു... അല്‍പ്പ നേരത്തെ സ്വപ്നത്തിനു ശേഷം അവന്‍ കണ്‍ തുറന്നപ്പോള്‍  ചേച്ചി  ടി വിക്ക് മുന്നിലിരുന്നു  എലിമിനേഷന്‍  റൌണ്ടില്‍ അവുട്ടാകുന്ന  തന്റെ   പ്രിയ മത്സരാര്‍ഥിക്ക് എസ് എം എസ്  അയക്കുകയാണ്... പെട്ടന്നാണ് അമ്മ  രാവിലെ വായിച്ചിട്ട് വെച്ച പത്രം തന്റെ   മുന്‍പില്‍ കിടക്കുന്നത് അവന്‍ ശ്രദ്ധിച്ചത്... അവനതെടുത്തു... ഏറ്റവും  മുന്‍പിലത്തെ പേജില്‍  എന്‍ഡോ സള്‍ഫാന്‍ തിന്നു ബാക്കി വെച്ച ഭക്ഷണമാണ് അവന്‍ കണ്ടത്...   ഉണ്ണി